
ജില്ലാക്കോടതി വളപ്പിൽ അപകടകരമായി ചാഞ്ഞുനിന്ന ആൽമരം മുറിച്ചുമാറ്റി. കോടതി കവാടത്തിന് വടക്കുഭാഗത്തെ ഗേറ്റിന് സമീത്തായുള്ള ആൽമരമാണ് മുറിച്ചത്. നൂറ് വർഷം പഴക്കമുള്ളതാണ് മരമെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്. കനത്ത മഴയിൽ വെള്ളമിറങ്ങിയതോടെ ചുവടുഉറഞ്ഞാണ് റോഡിന്റെ ഭാഗത്തേക്ക് മരംചാഞ്ഞത്. ഇന്ന് രാവിലെ കോടതിക്ക് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിലെ തൊഴിലാളികളാണ് മരം റോഡിലേക്ക് ചാഞ്ഞ് കെഎസ്ഇബിയുടെ എബിസി കേബിളിൽ തങ്ങി നിൽക്കുന്നത് കണ്ടത്. അവർ ഉടൻ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥരെയും കോടതി ഓഫീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഗ്നിരക്ഷാസേന ആലപ്പുഴ നിലയത്തിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയെങ്കിലും അവരെകൊണ്ട് സാധിക്കുമായിരുന്നില്ല. തുടർന്ന് അമ്പലപ്പുഴ തഹസീൽദാരുമായി ബന്ധപ്പെടുകയും അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മരം വെട്ടുകാരെ ഏർപ്പാടാക്കി മുറിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.