
ഗാസയിലെ യുദ്ധമൃഗീയത അവസാനിപ്പിക്കണമെന്ന് മാർപാപ്പ ലിയോ പതിനാലാമൻ ആഹ്വാനം ചെയ്തു. ഗാസ സിറ്റിയിലെ ഒരു കത്തോലിക്കാ പള്ളിക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ ഈ പ്രതികരണം. ഞായറാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ മാർപാപ്പ, “ഗാസ സിറ്റിയിലെ കത്തോലിക്ക പള്ളി ഇടവകയ്ക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ മൂന്ന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ഇരകൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഗാസയിലെ സാധാരണക്കാർക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ പ്രവൃത്തി. യുദ്ധ മൃഗീയത ഉടൻ അവസാനിപ്പിക്കണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു,” എന്നും അദ്ധേഹം പറഞ്ഞു.
അതേസമയം, ഗാസയിൽ സഹായം കാത്തുനിന്നവർക്ക് നേരെ ഇസ്രായേൽ സൈന്യം പെപ്പർ സ്പ്രേ പ്രയോഗിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രായേലിന്റെയും അമേരിക്കയുടെയും നേതൃത്വത്തിലുള്ള ജിഎച്ച്എഫിന്റെ സഹായ വിതരണ കേന്ദ്രത്തിലാണ് ഈ ആക്രമണം നടന്നത്. പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതാ പരിശോധന നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.