
ദക്ഷിണ കൊറിയയിലെ ഒസാൻ നഗരത്തിൽ പാറ്റയെ കൊല്ലാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് തീയിട്ട 20കാരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അയൽവാസി മരിച്ചതിനെ തുടർന്നാണ് നടപടി. ചൈനീസ് സ്വദേശിനിയായ 30‑കാരിയാണ് മരിച്ചത്. ലൈറ്ററും തീ പടർത്താൻ ഉപയോഗിക്കുന്ന സ്പ്രേയും ചേർന്ന ‘ഫ്ലെയിം ത്രോവർ’ ഉപയോഗിച്ചാണ് യുവതി പാറ്റയെ കത്തിക്കാൻ ശ്രമിച്ചത്. എന്നാൽ, സ്പ്രേയിലൂടെ തീ കെട്ടിടത്തിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു.
അഞ്ചാം നിലയിലായിരുന്നു മരിച്ച യുവതി താമസിച്ചിരുന്നത്. കെട്ടിടത്തിലേക്ക് തീ പടർന്നപ്പോൾ യുവതി തന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അടുത്ത ബ്ലോക്കിലെത്തിയ രക്ഷാപ്രവർത്തകർക്ക് കൈമാറി. എന്നാൽ, പടികളിൽ പുക നിറഞ്ഞതിനാൽ ജനലിലൂടെ അടുത്ത ബ്ലോക്കിലേക്ക് കയറാനുള്ള ശ്രമത്തിനിടെ 30കാരി താഴേക്ക് വീണ് മരിക്കുകയായിരുന്നു. ഒന്നാം നിലയിൽ വ്യാപാര സ്ഥാപനങ്ങളും ശേഷിക്കുന്ന നിലകളിലായി 32 വീടുകളുമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ മറ്റ് താമസക്കാരിൽ എട്ട് പേർ വിഷപ്പുക ശ്വസിച്ച് ചികിത്സയിൽ കഴിയുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.