
കമിതാക്കൾ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനീഷ യൂട്യൂബിൽ നോക്കിയാണ് പ്രസവിച്ചതെന്നാണ് മൊഴി. ഗർഭം മറയ്ക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുകയും വയറിൽ തുണി കെട്ടുകയും ചെയ്തു. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് അനീഷയ്ക്ക് ഗുണകരമായിത്തീർന്നെന്നും പൊലീസ് പറഞ്ഞു.
എങ്ങനെയാണ് അനീഷ കുഞ്ഞുങ്ങളെ കുഴിച്ചിട്ടതെന്ന വിവരവും പുറത്ത് വന്നു. ബക്കറ്റിൽ കൊണ്ടുവന്ന് വീടിന് പിന്നിൽ കുഴിച്ചിടുകയായിരുന്നുവെന്നാണ് മൊഴി. രണ്ടാമത്തെ തെളിവെടുപ്പിലാണ് അനീഷ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പയും പൊലീസിന് കാണിച്ച്കൊടുത്തു. ഇന്ന് സംഭവസ്ഥലത്ത് ഫൊറൻസിക് പരിശോധന നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.