16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 5, 2025
March 3, 2025
March 3, 2025
February 21, 2025
February 20, 2025
February 19, 2025
February 16, 2025
February 16, 2025
February 14, 2025

ചാന്‍സലര്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി കിട്ടി; ചട്ടവിരുദ്ധകാര്യങ്ങള്‍ ഗവര്‍ണര്‍ പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 1, 2023 11:53 am

ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ഗവര്‍ണര്‍ പറഞ്ഞ‌ കാരണം കൊണ്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാല നിയമപ്രകാരമുള്ള പ്രായപരിധി ബാധകമാണോ എന്ന ചോദ്യത്തിന് ബാധകമല്ല എന്ന് കോടതി പറഞ്ഞു. പുനര്‍ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി ആവശ്യമില്ല. പുനര്‍ നിയമനം ചട്ടപ്രകാരമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി പൂര്‍ണമായും അംഗീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

പുനർ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായെന്ന് ഗവർണർ കോടതിയിൽ പറഞ്ഞു. ചാൻസലറുടെ നടപടി തങ്ങളെ അമ്പരപ്പിക്കുന്നു എന്ന് ജഡ്ജിമാർ പോലും പറഞ്ഞു. കോടതി വിധിക്ക് ശേഷവും ഗവർണ്ണർ നിലപാട് മാറ്റിയില്ല. ഗവർണറുടെ പ്രസ്താവന മറ്റെതോ ബാഹ്യശക്തിയുടെ ഇടപെട്ൽ മുലമെന്ന് സംശയമുണ്ട്. എജിയുടെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഗവർണർക്ക് എത്തിച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഗവർണർ തന്നെയാണ് എജിയുടെ നിയമോപദേശം വേണമെന്ന് ആവശ്യപ്പെട്ടത്.

ചാൻസലർക്ക് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിട്ടു. കണ്ണൂർ വിസി നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കുന്ന വൈസ് ചാന്‍സലറെ ഇവിടെ നിന്നും പറഞ്ഞയക്കാൻ ചിലർ ശ്രമിക്കുന്നു. വർഗീയ ശക്തികൾ കലാലയങ്ങളിൽ ആധിപത്യം പുലർതാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി 

Eng­lish Summary:
The chan­cel­lor received a heavy blow from the Supreme Court; The Chief Min­is­ter said that if the gov­er­nor says ille­gal things, he can­not accept it

You may also like this video:

YouTube video player

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.