
തെരെഞ്ഞെടുപ്പ് അട്ടിമറിച്ചു സമസ്തയിൽ പിടിമുറുക്കി മുസ്ലിംലീഗ്. ജില്ലാ തലംവരെയുള്ള തെരെഞ്ഞെടുപ്പാണ് പൂർത്തിയായത്. ഇതിൽ പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ മുസ്ലിംലീഗിനാണ് മേൽകൈ. ലീഗ് അനുകൂല നേതാവ് ബഹാവുദ്ദീന്‍ നദ്‌വി ആയിരിക്കും അധ്യക്ഷനാവുക. 16-ാം തീയതിയാണ് സംസ്ഥാന തല തെരഞ്ഞെടുപ്പ് നടക്കുന്നത്. ആ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇപ്പോള്‍ ആക്ഷേപം ഉയരുന്നുണ്ട്. ജിഫ്രി മുത്തുകോയ തങ്ങളായിരുന്നു പൊതുവെ വരണാധികാരി. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ ഒഴിവാക്കി എം ടി അബ്ദുള്ള മുസ്ലിയാരെയാണ് വരണാധികാരിയായി നിയമിച്ചത്. ഇതും അട്ടിമറിയുടെ ഭാഗമായാണെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.