
ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയില്‍ വിദൂര ഗ്രാമമായ കൊണ്ടപ്പള്ളിയില്‍ ആദ്യമായി ഒരു മൊബൈൽ ടവർ സ്ഥാപിച്ചു. മാവോയിസ്റ്റുകളുടെ കേന്ദ്രമായതിനാല്‍ മൊബൈൽ ടവർ സ്ഥാപിക്കാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. സുരക്ഷാ സേനകൾ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതോടെയാണ് വികസനം സാധ്യമായത്. ഗ്രാമവാസികള്‍ക്ക് ഇനി ബാങ്കിങ് സേവനങ്ങള്‍ സുഗമമായി നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനുമുമ്പ് മൊബൈൽ ടവർ ഇല്ലാത്തതിനാല്‍ വിവാഹിതരായ ഓരോ സ്ത്രീക്കും പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യ കൈമാറ്റം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിന് കണക്ടിവിറ്റി പ്രശ്നം ബാധിച്ചിരുന്നതായി അധികൃതർ പറഞ്ഞു. കൂടാതെ ഈ നെറ്റ്‌വർക്ക് ഗ്രാമത്തിന് മാത്രമല്ല അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് ഗ്രാമങ്ങൾക്കും സഹായകമാകുമെന്നും കൂട്ടിചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.