കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുതുകുളം പുതിയവിള കുറ്റിയിൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും പശു തൊഴുത്തും തകർന്നു. അടുക്കളയുടെ ചിമ്മിനിഭാഗം തകർന്ന് തൊഴുത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. തൊഴുത്ത് പൂർണ്ണമായും നശിച്ചു. ശബ്ദം കേട്ട് തൊഴുത്തിലിലുണ്ടായിരുന്ന ഉണ്ടായിരുന്ന രണ്ടു പശുക്കൾ കയറു പൊട്ടിച്ച് ഓടി. മറ്റൊരു പശു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മറ്റുഭാഗങ്ങൾക്കും നാശമുണ്ട്.
ക്ഷീരകർഷകയായ ഇവരും കുടുംബവും ഇതിൽ നിന്ന് കിട്ടുന്ന വരുമാനമാർഗ്ഗം കൊണ്ടാണ് ഉപജീവനം നടത്തിവരുന്നത്. ഭാഗികമായി തകർന്നതിനാൽ ഇപ്പോൾ ഇവിടെ താമസിക്കുവാൻ പറ്റാത്ത അവസ്ഥയാണ്. വൃദ്ധയായ ലക്ഷ്മിക്കുട്ടിയമ്മ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.