
തിരുവനന്തപുരം അടിമലത്തുറയിൽ അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളികളെ രക്ഷിക്കാൻ പോയ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ട് സുരക്ഷിതമായി എത്തിച്ചു. പ്രതീക്ഷ എന്ന ബോട്ടാണ് യന്ത്രതകരാറിനെത്തുടർന്നു കടലിൽ കുടുങ്ങിയത്. നഴ്സിങ് സ്റ്റാഫ് ഉൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥർ ബോട്ടിൽ ഉണ്ടായിരുന്നു. ഇന്നു രാവിലെ എട്ട് മണിയോടെ മറൈൻ എൻഫോഴ്സ്മെൻറ് അറിയിപ്പ് ലഭിച്ച ഉടൻ വിഴിഞ്ഞം പോർട്ടിലെ ടഗ് ബോട്ട് ഡോൾഫിൻ 26 സംഭവസ്ഥലത്തെത്തി. പ്രതികൂല കാലാവസ്ഥയിൽമൂന്ന് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ പ്രതീക്ഷയെ സുരക്ഷിതമായി പോർട്ട് ബെർത്തിൽ എത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.