
അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കേസിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മതിലകം പോഴങ്കാവ് ചെന്നറ വീട്ടിൽ ധനേഷിനെയാണ് അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് പ്രതി മര്‍ദിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ധനേഷിന്റെ നാലാം ക്ലാസുകാരൻ മകൻ സ്കൂളില്‍ നിന്നും ക്ലാസ് കഴിയുന്നതിനു മുമ്പേ വീട്ടില്‍ മടങ്ങിപ്പോയിരുന്നു. ഇതറിഞ്ഞ ഭരത് വീട്ടിൽ ചെന്ന് കുട്ടിയെ തിരികെ സ്കൂളിലേക്ക് കൊണ്ടുവന്നു. ഇതാണ് അക്രമത്തിലേക്ക് നയിക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. അധ്യാപകരുടെ ഓഫിസിലേക്ക് ധനേഷ് അതിക്രമിച്ചു കയറി ഭരത്തിന്റെ മുഖത്ത് അടിക്കുകയും തള്ളിയിടുകയുമായിരുന്നുവെന്നും വ്യക്തമാക്കി.
ധനേഷ് കൊലക്കേസിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.