
റമദാനിലെ ആദ്യ വെള്ളിയാഴ്ച നടനും ടി വി കെ (തമിഴക വെട്രി കഴകം) അധ്യക്ഷനുമായ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി. ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയവരെ കാലികളെപ്പോലെ കൈകാര്യം ചെയ്തെന്നും മദ്യപാനികളുടെയും റൗഡികളുടെയും പങ്കാളിത്തം മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ചാണ് നടൻ വിജയ്‌ക്കെതിരെ തമിഴ്നാട് സുന്നത്ത് ജമാഅത്ത് പൊലീസിൽ പരാതി നൽകിയത്. ബൗൺസർമാരും നടൻറെ സുരക്ഷാ ജീവനക്കാരും അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
വിക്രവാണ്ടിയിൽ നടന്ന ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പലരും വെള്ളം ലഭിക്കാതെ നിർജലീകരണം മൂലം ബോധരഹിതരായി വീണിരുന്നു. ഇതിനോട് സമാനമായ സാഹചര്യമായിരുന്നു ഇഫ്താറിലുണ്ടായതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.