
ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു. ക്രൊയേഷ്യ, നെതർലാൻഡ്സ്, നോർവേ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനമാണ് മാറ്റിയത്. മെയ് 13 മുതല്‍ 17 വരെയാണ് പര്യടനങ്ങള്‍ നിശ്ചയിച്ചിരുന്നത്.
ഇതിനിടെ, കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേർന്നു. പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുടെ വീട്ടിൽ നടന്ന ഈ യോഗത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ തലസ്ഥാനത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോർത്ത് ബ്ലോക്കിന്റെയും സൗത്ത് ബ്ലോക്കിന്റെയും സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. അർധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കുകയും അവരെ തിരികെ വിളിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.