
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദർശനിഷ്ഠമായ മുഖവും പാവപ്പെട്ടവന്റെ പടത്തലവനുമായിരുന്ന ആർ. നല്ലകണ്ണിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു. തമിഴ്നാട് രാഷ്ട്രീയത്തിലെ ശുദ്ധിവാശി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, ജീവിതം തന്നെ ഒരു സമരമാക്കി മാറ്റിയ വിപ്ലവകാരിയായിരുന്നുവെന്ന് കേരള അസോസിയേഷൻ സൂചിപ്പിച്ചു. പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിൽ അധികാരത്തിന്റെ പളപളപ്പുകളിലേക്ക് നോക്കാതെ, സാധാരണക്കാരന്റെ വിയർപ്പിനും അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. തനിക്ക് ലഭിച്ച പുരസ്കാര തുകകൾ പോലും പാർട്ടിയിലേക്കും ജനങ്ങളിലേക്കും തിരിച്ചുനൽകിയ അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറയ്ക്ക് വലിയൊരു പാഠപുസ്തകമാണ്.
ആദർശം വാക്കുകളിൽ അല്ലെന്നും അത് സ്വയം ജീവിച്ചു കാണിക്കേണ്ടതാണെന്നും തെളിയിച്ച മഹാനായ മനുഷ്യസ്നേഹിയെയാണ് പൊതുരാഷ്ട്രീയ മണ്ഡലത്തിന് നഷ്ടമായത്. മതേതര മൂല്യങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് പങ്കുചേരുന്നതായും വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.