
ഒളിക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വീഡിയോകൾ നിർമ്മിച്ച കേസിൽ സ്വകാര്യ എയർലൈൻ പൈലറ്റ് ഡൽഹിയിൽ അറസ്റ്റിൽ. 31കാരനായ മോഹിത് പ്രിയദർശിയാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൈവശം നിന്ന് ലൈറ്ററിന്റെ രൂപത്തിലുള്ള ചെറിയ ഒളിക്യാമറയും പൊലീസ് കണ്ടെടുത്തു.
കോൾ സെന്ററിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഓഗസ്റ്റ് 30ന് രാത്രി ശനി ബസാറിൽ വെച്ച് ലൈറ്ററിൻ്റെ രൂപത്തിലുള്ള ക്യാമറ ഉപയോഗിച്ച് ഒരാൾ തൻ്റെ അനുവാദമില്ലാതെ വീഡിയോകൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ടതായി യുവതി പരാതിയിൽ പറയുന്നു. മോഹിതിന്റെ മൊബൈൽ ഫോണിൽ നിന്ന് 74 വീഡിയോകൾ കണ്ടെടുത്തതായും, ഇയാൾ ഒരു വർഷമായി സ്ത്രീകളെ പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി അവിവാഹിതനും, വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയാണ് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതെന്നും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വിമാനങ്ങളിലോ വിമാനത്താവളങ്ങളിലോ സഹപ്രവർത്തകരെയോ യാത്രക്കാരെയോ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കണ്ടെടുത്ത ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.