മമ്മുട്ടിയുടെയും മോഹൻലാലിന്റെയും മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ളവർക്ക് മനസിലാകത്തില്ലെന്ന് ശബരിമല പൂജാ വഴിപാട് വിഷയത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. ഇന്ത്യയില്‍ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെ പോലൊരു കൂട്ടുകാരന്‍ വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ മോഹന്‍ലാലുമാര്‍ക്കും മമ്മൂട്ടിയെ പോലൊരു കൂട്ടുകാരനും വേണം. അവരുടെ മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ള നിസാരരായ നെഗറ്റീവ് ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. പക്ഷേ അതാര് ശ്രദ്ധിക്കുന്നുവെന്നും ജാവേദ് അക്തര്‍ എക്‌സിൽ കുറിച്ചു.
മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിയുടെ പേരില്‍ ഉഷഃ പൂജ വഴിപാട് നടത്തിയിരുന്നു. പിന്നാലെ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുള്ള ഉള്‍പ്പെടെയുള്ള ആളുകള്‍ അതിനെ വിമര്‍ശിച്ചിരുന്നു. മമ്മൂട്ടി അറിഞ്ഞുകൊണ്ടാണ് വഴിപാടെങ്കിൽ അത് തെറ്റാണെന്നും സമുദായത്തോട് മാപ്പ് പറയണമെന്നും തൗബ ചെയ്യണമെന്നുമാണ് അബ്ദുള്ള പറഞ്ഞത്. മമ്മൂട്ടിയുടെ നിർദേശം അനുസരിച്ചാണ് മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയതെങ്കിൽ മതപരമായി അത് തെറ്റാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.