
ഭൂപരിഷ്കരണ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. സംസ്ഥാന റവന്യു, സർവേ, ഭൂരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ‘ഭൂമി’ ദേശീയ കോൺക്ലേവിന്റെ പ്രതിനിധി സമ്മേളനം കോവളം ഉദയസമുദ്ര ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് അടിത്തറയിട്ടത് ഭൂപരിഷ്കരണ നിയമമാണ്. അനിവാര്യമായ ഭേദഗതിയടക്കം, കാലോചിതമായ മാറ്റങ്ങൾ നേരത്തേ നിയമത്തിൽ വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മാതൃകയാക്കി മറ്റു പല സംസ്ഥാനങ്ങളും ഭൂപരിഷ്കരണം നടപ്പാക്കിയെങ്കിലും ഇവയൊന്നും കേരളത്തിന്റെ ഭൂപരിഷ്കരണ നിയമത്തോളം കരുത്തുറ്റതും വിശാലവുമായിരുന്നില്ല. സാമൂഹിക മാറ്റത്തിന് അധിഷ്ഠിതമായ ഭൂവിതരണത്തിനാണ് ഭൂപരിഷ്കരണ നിയമം നേതൃത്വം നൽകിയതെന്ന് മന്ത്രി പറഞ്ഞു. കേരളം ഭൂപരിധിയിൽ മാറ്റം വരുത്താൻ പോവുകയാണെന്ന വാർത്തകൾ ശരിയല്ല. ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്ത മനസിലാക്കിയുള്ള ശരിയായ വായനയാണ് ആവശ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.