22 January 2026, Thursday

Related news

January 9, 2026
January 8, 2026
January 8, 2026
January 1, 2026
December 25, 2025
December 19, 2025
December 7, 2025
December 6, 2025
December 3, 2025
December 2, 2025

തൊടുപുഴ എംഎൽഎ ഇനിയും എത്തിയില്ലല്ലോ…???

Janayugom Webdesk
തൊടുപുഴ
October 22, 2023 9:28 am

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായി ചേർന്ന തൊടുപുഴ മണ്ഡലതല സംഘാടകസമിതി രൂപീകരണ യോഗത്തിലും നിയോജക മണ്ഡലം എംഎൽഎ പി ജെ ജോസഫിന്റെ അസാന്നിധ്യം വീണ്ടും ചർച്ചയായി. 

പ്രസ്തുത മണ്ഡലത്തിലെ പരിപാടിയിൽ ഔദ്യോഗീകമായി ക്ഷണം നൽകിയിരുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ക്ഷണം ലഭിച്ചിട്ടും പരിപാടിയിൽ നിന്ന് വിട്ടുനിന്നത് സംബന്ധിച്ച് മറ്റ് വിശദീകരണങ്ങൾ ഒന്നും എംഎൽഎയോ ബന്ധപ്പെട്ട ഓഫീസോ നൽകിയിട്ടില്ലെന്നാണ് വിവരം. എന്നാൽ എംഎൽഎ ഇന്നലെ തൊടുപുഴയിൽ തന്നെ മറ്റൊരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നവകേരള സദസിന്റെ തൊടുപുഴ നിയോജകമണ്ഡല സംഘാടക സമിതി ചെയർമാനായി സ്ഥലം എംഎല്‍എയായ പി ജെ ജോസഫിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 

തൊടുപുഴ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചകളിലും സർക്കാർ പരിപാടികളിലും സ്ഥലം എംഎൽഎ വിട്ടുനിൽക്കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വീണ്ടും പുതിയ വിവാദങ്ങൾ തലപൊക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് എംഎൽഎ ഓഫീസും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മുട്ടം തുടങ്ങനാട് സ്പൈസസ് പാർക്കിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലം എംഎൽഎയുടെയും എംപിയുടെയും അസാന്നിധ്യത്തെ നിശിതമായി വിമർശിച്ചിരുന്നു.ഉടുമ്പൻചോല നിയോജക മണ്ഡലം എംഎൽഎ എംഎം മണിയും സ്വന്തം നിയോജക മണ്ഡലത്തോട് പി ജെ ജോസഫ് കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. 

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.