
ചീരാൽ നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ വീണ്ടും പുലിയിറങ്ങി. രണ്ട് ആടുകളെ കൂടി ആക്രമിച്ചു. മുരിക്കിലാടി ചേലക്കംപാളി ദിവാകരൻ, കൃഷ്ണൻ എന്നിവരുടെ ആടിനെയാണ് ആക്രമിച്ചത്. ചീരാൽ വെള്ളച്ചാൽ ഓപ്പാമറ്റം റെജിയുടെ പശുവിനെ ഏപ്രില്‍ 21നും നമ്പ്യാർകുന്ന് കിളിയന്തറ ജോയിയുടെ ആടിനെ 23നും പുലി ആക്രമിച്ച് കൊന്നിരുന്നു. ആർത്തുവയലിൽ വനംവകുപ്പ് കൂടു സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളിൽ ക്യാമറകളും സ്ഥാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.