6 March 2026, Friday

Related news

March 6, 2026
March 6, 2026
March 3, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 19, 2026
February 17, 2026

ഇക്കുറി ഭാഗ്യം നിധിൻ പ്രദീപിനൊപ്പം; സിവിൽ സർവീസിൽ 172 ാം റാങ്ക്

Janayugom Webdesk
കണ്ണൂർ
March 6, 2026 8:50 pm

നാലാം തവണയും സിവിൽ സർവീസ് എഴുതിയപ്പോൾ ഇക്കുറി ഭാഗ്യം നിധിൻ പ്രദീപിനൊപ്പമായിരുന്നു. സിവിൽ സർവീസിൽ 172 ാം റാങ്ക് പള്ളിക്കുന്ന് രാമതെരുവിലെ ഓംകാർ വീട്ടിലേക്ക് എത്തി. കണ്ണൂർ ഭാരതീയ വിദ്യാഭവനിലായിരുന്നു പ്ലസ് ടുവരെയുള്ള നിധിന്‍റെ വിദ്യാഭ്യാസം. കൊമേഴ്സിലായിരുന്നു പ്ലസ് ടു പാസായത്. പിന്നീട് ഐഐടി മദ്രാസിൽ ഡെവലപ്പ്മെന്‍റ് സ്റ്റഡീസിൽ ബിരുദം നേടി. ഇതിനുശേഷം കർണാടകയിലെ ദേശപാണ്ഡേ ഫൗണ്ടേഷനിൽ രണ്ടുവർഷത്തോളം ജോലി ചെയ്തു. 2021 മുതൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ തുടങ്ങിയെങ്കിലും ആദ്യമായിട്ടാണ് റാങ്ക് പട്ടികയിൽ ഇടം നേടുന്നത്.

രണ്ടുതവണ പ്രത്യേകിച്ചും പരിശീലനം ഇല്ലാതെയായിരുന്നു പരീക്ഷ എഴുതിയതെന്ന് നിതിൻ പറഞ്ഞു. പൊളിറ്റിക്കൽ സയൻസും ഇന്‍റർനാഷണൽ റിലേഷനുമായിരുന്നു ഐച്ഛിക വിഷയം. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സിവിൽ സർവീസ് സ്ഥാപനത്തിൽ പരിശീലനം നേടിയ ശേഷം എഴുതിയ രണ്ടാമത്തെ പരീക്ഷയിൽ റാങ്ക് ലഭിച്ചത്. ഇന്ത്യൻ റവന്യൂ സർവീസിൽ ചേരാനാണ് തന്‍റെ ആഗ്രഹമെന്ന് നിതിൻ പറഞ്ഞു. കണ്ണൂർ കോടതിയിലെ അഭിഭാഷകനായ വി.പി. പ്രദീപിന്‍റെയും സുനിതയുടെയും മകനാണ്. സഹോദരി സുപ്രിയ തൃശൂർ ഗവ.മെഡിക്കൽ കോളജിലെ ഡോക്‌ടറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.