വയനാട് ചുരത്തിലെ ആറാം വളവിൽ ടൂറിസ്റ്റ് ബസ് കുടുങ്ങിയതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ചുരത്തിൽ മണിക്കൂറുകളോളം കുടുങ്ങി. ഇന്നലെ പുലർച്ചെ മൂന്നിനു ശേഷമാണ് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൻറെ സെൻസർ തകരാറിലാവുകയായിരുന്നു. വലിയ ബസ് ഇടുങ്ങിയ വളവിന് നടുവിലായി കുടുങ്ങിയതോടെ മിനിറ്റുകൾക്കുള്ളിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടു.
വയനാട്ടിൽ നിന്നുള്ള രോഗികളെയും കൊണ്ടുപോയ ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ പെട്ടു. ചുരത്തിനു മുകളിൽ വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി അംഗങ്ങളും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.