
മാരക ലഹരി മരുന്നായ എംഡിഎംഎ വില്പന കേസിൽ യൂത്ത് ലീഗ് നേതാവ് പിടിയിൽ. കോഴിക്കോട് കൂടരഞ്ഞിയിലെ യൂത്ത് ലീഗ് മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാദിഖലി കൂമ്പാറയാണ് അറസ്റ്റിലായത്. സംസ്ഥാനത്തിനകത്തും പുറത്തും വില്പന നടത്തുന്ന ലഹരി മാഫിയയുടെ മുഖ്യ കണ്ണിയാണ് സാദിഖലി.
അബ്ദുൽ ഖാദർ, മുഹമ്മദ് ദാനിഷ് എന്നീ രണ്ടുപേരെ 256.02 ഗ്രാം എംഡിഎംഎയുമായി കാസർക്കോട് ബേക്കൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് ഇടപാടുകളും ഫോൺ കോളുകളും പൊലീസ് വിശദമായി പരിശോധിച്ചു.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോട് കൂടരഞ്ഞിയിലെ യൂത്ത് ലീഗ് നേതാവ് സാദിഖലി കൂമ്പാറയ്ക്ക് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്ന് പൊലീസിന് വ്യക്തമായത്. സാദിഖലി ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സാദിഖലി നടത്തിയ പണമിടപാടുകളും ഫോൺ കോളുകളും അന്വേഷണസംഘം പരിശോധിച്ചു. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസിലാക്കിയ സാദിഖലി, ഒളിവിൽ പോകാൻ ശ്രമിക്കുമ്പോൾ വയനാട് ലക്കിടിയിൽ വച്ചാണ് പിടിയിലായത്. മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.