അറക്കിലാട് പരദേവതാ ക്ഷേത്ര പരിസരത്ത് മരങ്ങൾ വീണ് വീട് തകർന്നു. കോലായിലുണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കുഴിയുള്ള പറമ്പത്ത് മനോജന്റെ വീടാണ് തകർന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു.
2 ലക്ഷം രൂപയോളം ചെലവിട്ട് ഒരു വർഷം മുമ്പ് പുതുക്കിപ്പണിത മേൽക്കൂരയാണ് തകർന്നത്. ഓടുകളും ഇരുമ്പു കൊണ്ട് പണിത കഴുക്കോലുകളും വീട്ടു സാധനങ്ങളും നശിച്ചു. മുറിഞ്ഞു വീഴുന്നതിന് തൊട്ടു മുൻപ് കുറേ സ്കൂൾ വിദ്യാർഥികളും നാട്ടുകാരും ഇതു വഴി പോയിരുന്നു. അപകട സാധ്യതയുള്ള പേരാലുകൾ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മുറിച്ചു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.