
നടനും രാഷ്ട്രീയ നേതാവുമായ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ സേലത്തെ സമ്മേളനത്തിന് തമിഴ്‌നാട് പൊലീസ് അനുമതി നൽകി. എന്നാൽ, പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കർശന നിയന്ത്രണവും ക്യുആർ കോഡ് അധിഷ്ഠിത എൻട്രി പാസുകളും പൊലീസ് നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ കരൂരിൽ നടന്ന സമ്മേളനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ. ഫെബ്രുവരി 13 വെള്ളിയാഴ്ച സേലം സീലനായിക്കൻപട്ടിയിലെ കെവിപി ഗാർഡനിൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് സമ്മേളനം നടക്കുന്നത്. ക്യുആർ കോഡ് പാസുകളുള്ള 4,998 പേർക്ക് മാത്രമാണ് സമ്മേളന സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുക. കഴിഞ്ഞ ഡിസംബറിൽ പുതുച്ചേരിയിൽ നടന്ന ടിവികെ റാലിക്കും സമാനമായ രീതിയിൽ 5,000 പേർക്ക് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്.
സുരക്ഷാ കാരണങ്ങളാൽ ഗർഭിണികൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർ സമ്മേളനത്തിന് വരുന്നത് ഒഴിവാക്കണമെന്ന് സേലം പൊലീസും സംഘാടകരും അഭ്യർത്ഥിച്ചു. എൻട്രി പാസ് ലഭിക്കാത്ത പ്രവർത്തകരും പൊതുജനങ്ങളും സമ്മേളന സ്ഥലത്തേക്ക് നേരിട്ട് വരുന്നത് ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വവും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വേദിയിൽ 51 സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നേരിട്ട് എത്താൻ കഴിയാത്തവർക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യാനുള്ള ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.