
ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നെതർലൻഡ്സിനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അക്ഷർ പട്ടേലിനും കുൽദീപ് യാദവിനും പകരം വാഷിങ്ടൺ സുന്ദറും അർഷ്ദീപ് സിങ്ങും ടീമിലെത്തി. സഞ്ജു സാംസൺ ടീമിലില്ല.ഗ്രൂപ്പിലെ നാലാം മത്സരവും ജയിച്ച് സമ്പൂർണരായി സൂപ്പർ എട്ടിലേക്ക് കടക്കാനുള്ള ഒരുക്കത്തോടെയാണ് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്. യു.എസിനെ 29 റൺസിനും നമീബിയയെ 93 റൺസിനും പാകിസ്താനെ 61 റൺസിനും തോൽപ്പിച്ച ഇന്ത്യക്ക് പ്രാഥമികഘട്ടത്തിൽ വലിയ വെല്ലുവിളി നേരിടേണ്ടിവന്നില്ല. സൂപ്പർ എട്ടിൽ വലിയ എതിരാളികൾ കാത്തിരിക്കുമ്പോൾ എല്ലാ ആയുധങ്ങളുടെയും മൂർച്ച പരിശോധിക്കാനുള്ള അവസരമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.