5 March 2026, Thursday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

കൊക്കെയ്നുള്‍പ്പെടെ മാരക ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
കൊണ്ടോട്ടി
July 31, 2025 10:10 am

കൊക്കെയ്നും എംഡിഎംഎയുമുള്‍പ്പെടെ ഒരു ലക്ഷം രൂപയുടെ മാരക ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടംഗ സംഘത്തെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച് വില്‍പനക്കെത്തിച്ച 10.23 ഗ്രാം എം.ഡി.എം.എ, 0.99 ഗ്രാം കൊക്കൈയ്ന്‍, 2.01 ഗ്രാം എക്സ്റ്റസി ഗുളികകള്‍, 0.09 ഗ്രാം എല്‍.എസ്.ഡി എന്നിവ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി തോട്ടിവളപ്പില്‍ നവാസ് (35) എന്ന റബ്ബര്‍ നവാസ്, ചെറിയമുണ്ടം ഇരിങ്ങാവൂര്‍ സ്വദേശി നമ്പിടി വീട്ടില്‍ ആദിത്യന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.

ഇതില്‍ ആദിത്യന്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും നിരവധി ലഹരിക്കടത്ത് കേസുകളിലും പ്രതിയാണെന്ന് പൊലീസ് സംഘം വ്യക്തമാക്കി. നവാസിനെ 16 കിലോഗ്രാം കഞ്ചാവുമായി 2020ല്‍ തിരൂര്‍ പൊലീസും 40 കിലോഗ്രാം കഞ്ചാവുമായി 2022ല്‍ തിരൂര്‍ എക്‌സൈസും പിടികൂടി. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നവാസ് ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നെന്നെ് അന്വേഷണ സംഘം വ്യക്തമാക്കി. ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മാരക മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലാണ്. കൊണ്ടോട്ടി ഡി.വൈ.എസ്.പി സന്തോഷ്, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ പി.എം. ഷമീര്‍, സബ് ഇന്‍സ്പക്ടര്‍ ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.