28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 15, 2024
August 9, 2024
July 20, 2024
March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024

റഷ്യൻ ആക്രമണത്തിൽ 137 പേർ കൊല്ലപ്പെട്ടതായി ഉക്രെയ്ൻ

Janayugom Webdesk
കീവ്
February 25, 2022 8:26 am

റഷ്യന്‍ ആക്രമണങ്ങളില്‍ സൈനികരും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടെ ഇതുവരെ 137 പേർ മരിച്ചെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി അറിയിച്ചു. 316 പേർക്ക് പരിക്കുകൾ പറ്റി. ഏകദേശം 100,000 ഉക്രെയ്നികള്‍ വീടുവിട്ട് പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പറയുന്നു.

വടക്ക്, കിഴക്ക്, തെക്ക് അതിർത്തികളിലൂടെ ഉക്രെയ്നിൽ പ്രവേശിച്ച റഷ്യൻ സൈനികർ ഇന്നലെ വൈകുന്നേരത്തോടെ കീവിനു സമീപമെത്തി. ഇതോടെ കീവിൽ നിന്ന് ജനങ്ങൾ പലായനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, സൈനിക നടപടിക്കില്ലെന്ന് പാശ്ചാത്യ സൈനികക്കൂട്ടായ്മയായ നാറ്റോ വ്യക്തമാക്കി.

ഉക്രെയ്നിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടാണ് അമേരിക്കയും സ്വീകരിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ തനിച്ചാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലന്‍സ്‌കി പ്രതികരിച്ചു. എല്ലാവര്‍ക്കും ഭയമാണ്. ഉക്രെയ്ന് നാറ്റോ അംഗത്വം ഉറപ്പുതരാനോ തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചെർണോബില്‍ പിടിച്ചെടുത്തതായി റഷ്യ

ചെർണോബിൽ ആണവനിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തു. അവിടെയുള്ള ഉദ്യോഗസ്ഥരെ അടക്കം ബന്ദികളാക്കി വച്ചതായും റിപ്പോർട്ട്.

eng­lish summary;Ukraine says 137 killed in Russ­ian airstrikes

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.