7 January 2026, Wednesday

Related news

December 11, 2025
December 1, 2025
November 24, 2025
November 23, 2025
November 23, 2025
November 21, 2025
November 17, 2025
November 17, 2025
November 17, 2025
November 17, 2025

ഡല്‍ഹി ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച ഐ20കാര്‍ ഓടിച്ചിരുന്ന ഉമര്‍ മുഹമ്മദിന് 20ലക്ഷം രൂപ ലഭിച്ചിരുന്നതായി എന്‍ഐഎ

Janayugom Webdesk
ന്യൂഡല്‍ഹി
November 16, 2025 11:02 am

ഡല്‍ഹി ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച ഐ20കാര്‍ ഓടിച്ചിരുന്ന ഉമര്‍ മുഹമ്മദിന് 20ലക്ഷം രൂപ ലഭിച്ചിരുന്നതായി എന്‍ഐഎ.ഇതു സംബന്ധിച്ച ഹവാല ഇടപാടുമായി ബന്ധമുള്ള ചിലരെ അന്വേഷണസംഘം ചോദ്യം ചെയ്തു വരികയാണ്.ഭീകര്‍ രാജ്യത്ത് സ്പോടന പരമ്പര നടത്തുന്നതിന് പദ്ധതിയിട്ടിരുന്നെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഉമർ മുഹമ്മദ് ഹരിയാനയിലെ നൂഹിൽനിന്ന് പണം വലിയ അളവിൽ വളം സംഭരിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സ്ഫോടകവസ്തുക്കൾ നിർമിക്കാനുപയോഗിക്കാവുന്ന എൻപികെ വളമാണ് വാങ്ങിക്കൂട്ടിയത്. ലൈസൻസില്ലാതെ വളം വിൽപ്പനനടത്തിയിരുന്ന ദിനേശ് എന്നയാളെ നൂഹിൽനിന്ന് അധികൃതർ കസ്റ്റഡിയിലെടുത്തു. സ്ഫോടനദിവസം വസീർപുർ വ്യവസായ മേഖലയിൽ ഡോ. ഉമർ നബി കാർ നിർത്തി ഇറങ്ങിപ്പോയ ചായക്കടയിലെ ആളെയും ചോദ്യംചെയ്തു. വന്നയാൾ ഒന്നും വാങ്ങിയിരുന്നില്ലെന്നും കുറച്ചുസമയത്തിനുശേഷം മടങ്ങിയെന്നും മൊഴിനൽകി. ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ ബംഗാളിൽനിന്ന് പിടിയിലായ ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥി ജാനിസുർ ആലം എന്ന നിസാറും ഭീകരസംഘത്തിലെ കണ്ണിയാണെന്ന് എൻഐഎ സംശയിക്കുന്നു.

കശ്മീർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരസംഘത്തെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്. തുടർന്ന് ഫരീദാബാദിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി. അതിനുശേഷമാണ് ഡൽഹി ചെങ്കോട്ടയ്ക്കടുത്ത് കാർസ്ഫോടനമുണ്ടായത്.ഭീകരാക്രമണശ്രമങ്ങൾക്കിടെ പ്രതികൾ രാജ്യംവിടാൻ പദ്ധതിയിട്ടതായും സൂചനയുണ്ട്.അറസ്റ്റിലായ ഡോ ഷഹീൻ ഷാഹിദ് ഈയടുത്താണ് പാസ്പോർട്ടിന് അപേക്ഷിച്ചത്. പൊലീസ് വെരിഫിക്കേഷൻ നവംബർ മൂന്നിനായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.