
ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ജയ്ദീപ് സെൻഗാർ ഉടൻ കീഴടങ്ങണമെന്ന് ഡൽഹി ഹൈകോടതി. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎൽഎ കുൽദീപ് സെൻഗാറിന്റെ സഹോദരനാണ് ജയ്ദീപ്.
കേസിൽ പത്ത് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട ജയ്ദീപ് നിലവിൽ ജാമ്യത്തിലാണ്. 2024 ജൂലൈയിൽ ജാമ്യം നേടിയ ജയ്ദീപിന് 2025 ഏപ്രിലിന് അത് പിന്നെയും നീട്ടിക്കൊടുത്തു. തുടർന്നും ജാമ്യം നീട്ടണമെന്ന അപേക്ഷയിലാണ് കോടതി ഇടപെടൽ. അർബുദ ബാധിതനായ ജയ്ദീപിന് ജാമ്യം തുടരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ, ആദ്യം ജയിലിൽ കീഴടങ്ങണമെന്ന് കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.