ഉന്നാവോ ബലാൽസംഗ കേസിൽ അതിജീവിതയുടെ കുടുംബാംഗങ്ങൾക്കും സാക്ഷികൾക്കും നൽകിയിരുന്ന സിആർപിഎഫ് സുരക്ഷ പിൻവലിച്ച് സുപ്രീംകോടതി.
ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, പി ബി വരേല എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിനാൽ സാക്ഷികൾക്കും ബന്ധുക്കൾക്കും സിആർപിഎഫ് സുരക്ഷ തുടരാൻ കഴിയില്ലെന്നാണ് കോടതി അറിയിച്ചു. അതേസമയം അതിജീവതയ്ക്ക് സിആർപിഎഫ് പരിരക്ഷ തുടരുമെന്നും സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും തരത്തിൽ ഭീഷണി ഉണ്ടായാൽ ലോക്കൽ പൊലീസിനെ ഇക്കാര്യം അറിയിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.