മഹാകുംഭമേളയിൽ സ്ത്രീകൾ സ്നാനം ചെയ്യുന്നതിൻറെ വീഡിയോകൾ വിൽപ്പന നടത്തുന്നവരെയും അത് വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് യുപി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് 103 സമൂഹ മാധ്യമ അക്കൌണ്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനമായി കുംഭമേളയിൽ സ്ത്രീകൾ സ്നാനം ചെയ്യുന്നതും വസ്ത്രം മാറുന്നതും മറ്റും അവരുടെ സ്വകാര്യതയും അന്തസ്സും ലംഘിച്ചുകൊണ്ട് പല സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളും വീഡിയോ എടുക്ക് അപ്ലോഡ് ചെയ്യുന്നത് യുപി സമീഹ മാധ്യം നിരീക്ഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പ്രസ്താവനയിൽ പറയുന്നു.
കുംഭമേള ഓരോ 12 വർഷം കൂടുമ്പോഴും ദശലക്ഷക്കണക്കിന് ഹൈന്ദവ വിശ്വാസികളെ പ്രയാഗ് രാജിലേക്ക് ആകർഷിക്കുന്നു. കഴിഞ്ഞ മാസം കുംഭമേള ആരംഭിച്ചതു മുതൽ ഏകദേശം 500 മില്യൺ വിശ്വാസികൾ കുംഭമേള സന്ദർശിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.