
വിനോദ സഞ്ചാര, ബിസിനസ് വിസകളില്‍ യുഎസ് സന്ദര്‍ശിക്കുന്ന വിദേശികള്‍ ഇന്നു മുതല്‍ 15,000 ഡോളര്‍വരെ ബോണ്ടായി നല്‍കേണ്ടി വരും. വിസ കാലാവധികഴിഞ്ഞും, ഇവര്‍ യുഎസില്‍ തങ്ങുന്നില്ല എന്നുറപ്പിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ എല്ലാ രാജ്യങ്ങള്‍ക്കും ഈ ചട്ടം ബാധകമല്ല.
ബാധകമായ രാജ്യങ്ങളുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കും .പദ്ധതി ഈമാസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. 2026 ഓഗസ്റ്റ് അഞ്ചുവരെയാകും പരീക്ഷണം. ഇക്കാലയളവിൽ ബി-1/ബി-2 വിസകൾക്ക് അപേക്ഷിക്കുന്നവർ ബോണ്ടുതുകയും നൽകണം. ഇത് എത്രയെന്ന് നിർദിഷ്ട രാജ്യങ്ങളിലെ യുഎസ് നയതന്ത്രകാര്യാലയങ്ങൾ അറിയിക്കും. ബി-1/ബി-2 വിസകളുടെ കാലാവധികഴിഞ്ഞും യുഎസിൽ തങ്ങുന്നത് ഏതെല്ലാം രാജ്യക്കാരാണെന്ന് വിദേശകാര്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങൾക്കാണ് ചട്ടം ബാധകമാവുക. വിസക്കാലാവധി കഴിഞ്ഞും യുഎസിൽ കഴിയുന്നവർ ഉയർത്തുന്ന സുരക്ഷാഭീഷണിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ട്രംപ് സർക്കാരിന്റെ നയത്തിന്റെ നെടുംതൂണുകളിൽ ഒന്നാണ് ചട്ടമെന്ന് വിദേശകാര്യവകുപ്പ് പറഞ്ഞു. അഞ്ചുലക്ഷത്തിലേറെപ്പേർ ഇത്തരത്തിൽ യുഎസിലുണ്ടെന്നാണ് ആഭ്യന്തരസുരക്ഷാവകുപ്പിന്റെ 2023 സാമ്പത്തികവർഷത്തെ റിപ്പോർട്ട് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.