22 January 2026, Thursday

Related news

January 15, 2026
September 16, 2025
June 7, 2025
April 3, 2025
March 27, 2025
March 26, 2025
March 26, 2025
February 28, 2025
February 27, 2025
February 10, 2025

അരങ്ങിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട് വെള്ളരി നാടകം “ആയഞ്ചേരി വല്ല്യശ്മാൻ ”

സ്വന്തം ലേഖകൻ
കോഴിക്കോട്
August 17, 2023 3:27 pm

നമ്മുടെ തനത് ജനകീയ നാടക ചരിത്രത്തിൽ വിപ്ലവകരമായ ചലനമുണ്ടാക്കി, അരങ്ങിലെ നിത്യ വിസ്മയമായി മാറിയ നാടകമാണ് ടി പി സുകുമാരൻ മാസ്റ്ററുടെ ആയഞ്ചേരി വല്ല്യശ്മാൻ. പഴയ വെള്ളരിനാടക സംസ്കാരത്തെ തനതായ ഒരു
ഫോക്ക്ലോറിന്റെ പിൻബലത്തോടുകൂടി അവതരിപ്പിക്കപ്പെട്ട നാടകമാണിത്.

 

34 വർഷങ്ങൾ പിന്നിട്ട ഈ വെള്ളരിനാടകം ഒരു അത്ഭുതമായി ഇന്നും അരങ്ങുകളെ ഉണർത്തുന്നു. സംവിധാന മികവിലൂടെ ലളിതവും സുന്ദരവുമായ ഈ നാടകാനുഭവത്തെ വേദിയിൽ ഉജ്വലമാക്കിയത് എഴുത്തുകാരനും അഭിനേതാവുമായ ടി പവിത്രനാണ്. 16 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോൾ ഈ നാടകത്തെ വേദിയിലെത്തിച്ചിരിക്കുന്നത് കണ്ണൂർ യുവകാലസാഹിതിയാണ്.

കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൻ്റേയോ കർണ്ണകഠോര സംഗീതത്തിന്റെയോ അകമ്പടിയില്ലാതെ പുരുഷന്മാർ തന്നെ സ്ത്രീ വേഷം കെട്ടിയാടുന്നു. സംഗീതക്കാരെ വേദിയിലിരുത്തി, കേട്ടു കേൾവി മാത്രമായ വെള്ളരിനാടകത്തെ, പഴയതും പുതിയതുമായ നാടക തലമുറകൾക്ക് മുന്നിലവതരിപ്പിച്ചു വരികയാണ് യുവകലാസാഹിതി . ചിരിയും ചിന്തയും സമ്മാനിച്ചു നിറഞ്ഞ കയ്യടികളോടെയാണ് ആയഞ്ചേരി വല്ല്യശ്മാൻ ജൈത്രയാത്ര തുടരുന്നത്.

പ്രഗത്ഭരായ 13 അഭിനേതാക്കളിലൂടെയാണ് പ്രസക്തമായ ഈ നാടകം അരങ്ങിലെത്തുന്നത്. യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഈ നാടകം 19 ന് കോഴിക്കോട് അരങ്ങിലെത്തും. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ശേഷമാണ് വൈകീട്ട് ഏഴിന് നാടകം അരങ്ങേറുക.

 

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.