21 February 2026, Saturday

Related news

February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 3, 2026

മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ പോരാടന്‍ വേണുഗോപാല്‍-ഉദ്ദവ് താക്കറെ ചര്‍ച്ച

Janayugom Webdesk
ന്യൂഡല്‍ഹി
April 20, 2023 5:37 pm

രാഷ്ട്രീയ അനശ്ചിതത്വം നിലനില്‍ക്കുന്ന മഹാരാഷട്രിയില്‍ താന്‍ എന്‍സിപി വിടില്ലെന്ന് പാര്‍ട്ടി നേതാവ് അജിത് പവാര്‍ വ്യക്തമാക്കിയെങ്കിലും പാര്‍ട്ടി അണികളില്‍ ഉള്‍പ്പെടെ ചര്‍ച്ച സജീവമാവുകയാണ്. എന്നാല്‍ ഇതിനിടെ എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ശിവസേന പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ദവ്താക്കറെ കണ്ടു ചര്‍ച്ചനടത്തിയിരിക്കുന്നു.

മഷാരാഷ്ടയിലെ എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് സഖ്യമായ മഹാ അഘാഡിയുടെ പ്രര്‍ത്തനങ്ങളും ചര്‍ച്ചക്ക് വരികുയും, അടുത്തു നടക്കുന്ന തെര‍ഞെടുപ്പില്‍ കൂടുതല്‍ സഹകരിക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്. അടച്ചിട്ട മുറിയിലാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയതും.ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കും (ബിഎംസി) മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും സഖ്യത്തിനുള്ള സാധ്യതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി പറയപ്പെടുന്നു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

മുംബൈ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം, ബിഎംസി തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാട് ഭായ് ജഗ്താപ് സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ വേണുഗോപാലിന്റെയും താക്കറെയുടെയും കൂടിക്കാഴ്ചയ്ക്കുശേഷം, എംവിഎയുടെ എല്ലാ കക്ഷികളും ബിജെപിക്കും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്‌ക്കുമെതിരായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ടതായി മാതോശ്രീ(താക്കറെയുടെ വസതി)യുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

എം‌വി‌എയുടെ ബാനറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒരുമിച്ച് പോരാടുകയാണെങ്കിൽ, അത് എല്ലാ കക്ഷികളുടേയും സഹകരണത്തിലായിരിക്കണമെന്ന് ഉദ്ധവും വേണുഗോപാലും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണായയി.ഇക്കാര്യത്തില്‍ കോൺഗ്രസ് ഹൈക്കമാൻഡും ഉദ്ധവ് താക്കറെയും ചേർന്നാണ് അന്തിമ തീരുമാനം എടുക്കുക. ബിഎംസി തിരഞ്ഞെടുപ്പിന് ഒരു വർഷത്തിലേറെയായി. കഴിഞ്ഞ ഒരു വർഷമായി, ബിഎംസി കമ്മീഷണർ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നു. കഴിഞ്ഞ ബിഎംസി തിരഞ്ഞെടുപ്പിൽ ശിവസേന 84 വാർഡുകൾ നേടുകയും 82 സീറ്റുകൾ നേടിയ ബിജെപിയുടെ പുറത്തുനിന്നുള്ള പിന്തുണ നേടുകയും ചെയ്തു. കോൺഗ്രസ് 32 ഉം എൻസിപി 9 ഉം നേടി. രണ്ട് പതിറ്റാണ്ടിലേറെയായി ഉദ്ധവ് താക്കറെയുടെ ശിവസേന ഇവിടെ അധികാരത്തിലാണ്. 

എന്നാൽ പാർട്ടിയിലെ പിളർപ്പും യഥാർത്ഥ പേരും ചിഹ്നവും ഏകനാഥ് ഷിൻഡെ വിഭാഗത്തിനാണ്. ഒരു ബ്ലോക്കായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മഹാ വികാസ് അഘാഡിക്ക് നേട്ടമുണ്ടായേക്കും. കെസി വേണുഗോപാൽ ഉദ്ധവ് താക്കറെയെ ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുംബൈയിലെത്താൻ സാധ്യതയുണ്ടെന്നും മുംബൈ കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള സഖ്യം സംബന്ധിച്ച നിർദ്ദേശങ്ങൾ ഈ യോഗങ്ങളിൽ ചർച്ച ചെയ്യപ്പെടാനാണ് സാധ്യത.

Eng­lish Summary:
Venu­gopal-Uddav Thack­er­ay to fight against BJP in Maharashtra

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.