
ചായ വിറ്റ് നേടുന്ന പണം മുഴുവൻ സ്വരൂപിച്ച് വച്ച് ലോകം കറങ്ങി പ്രശസ്തരായ വിജയനും ഭാര്യ മോഹനയും ഇനി പാഠപുസ്തകത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ ആറാം ക്ലാസ് സംസ്‌കൃതം ഭാഷാ പുസ്തകത്തിൽ ഹിമാചലം തലക്കെട്ടില്‍ അഞ്ചാമത് അദ്ധ്യായമായാണ് വിജയന്റെയും ഭാര്യയുടെയും ലോക സഞ്ചാരം പാഠന വിഷയമായിരിക്കുന്നത്.
കടവന്ത്രയിൽ ബാലാജി ചായക്കട നടത്തി വിജയനും ഭാര്യ മോഹനയും ചേര്‍ന്ന് 25-ലധികം രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അത്തരത്തിൽ തന്റെ ജീവിതാഭിലാഷം പ്രാവർത്തികമാക്കിയതിനെ കുറിച്ചുളള വിവരണമാണ് പാഠ്യ വിഷയമായിരിക്കുന്നത്. ചായക്കട നടത്തി സന്തോഷത്തോടെ ജീവിക്കുകയും കഠിന പ്രയത്‌നത്തിലൂടെ ജീവിത വിജയം നേടിയതും വിവരിക്കുന്നു. വിജയനും മോഹനയും ചേര്‍ന്ന് ചായക്കടയിൽ ജോലി ചെയ്യുന്ന രേഖാ ചിത്രവും പാഠഭാഗത്തിലുണ്ട്. വിജയൻ മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സഞ്ചാരത്തിന് ജീവൻ പകരുകയാണ് പാഠ പുസ്തകത്തിലൂടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.