സമൂഹത്തിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങൾ സാംസ്കാരിക സമൂഹത്തിന് അപമാനകരമാണെന്നും, നിരന്തരമായ ഇടപെടലുകളും, ബോധവൽക്കരണവും വഴി യുവ തലമുറയെ ഇത്തരം അപകടകരമായ പെരുമാറ്റ രീതികളിൽ നിന്നും രക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മനഃശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ “ എൻജോയ് ഹോം “ സംഘടിപ്പിച്ച “ ഡിജിറ്റൽ കേരളവും വൈകാരിക വെല്ലുവിളികളും “ എന്ന പൊതു ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്വ. ടി ആർ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇ ആർ ജോഷി ഭരണഘടന പ്രതിജ്ഞ ചൊല്ലി. എൻജോയ് ഹോം ഡയറക്ടർ ഡോ. ജവഹർലാൽ മുഖ്യ വിഷയം അവതരിപ്പിച്ചു. ചെയർമാൻ ഡോ. റെന്നി ആന്റണി മോഡറേറ്ററായി. ഡോ. വി എ മുഹമ്മദ്, അഡ്വ. കെ ഡി ഉഷ, രവികുമാർ ഉപ്പത്ത്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ജി ബി കിരൺ, അഡ്വ. ഡെസ്റ്റിൻ ജോ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അഡ്വ. കെ ബി സുമേഷ്, ഇ എം സതീശൻ, സുനിത വിനു, ഡോ. വലന്റോ ആലപ്പാട്ട്, ലാലി ജെയിംസ്, ഷാജു കുണ്ടോളി, കെ എൻ രഘു, ഉണ്ണികൃഷ്ണൻ പനങ്ങാട്ട്, ഷാജു ചക്കാലയ്ക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സാജൻ അട്ടപ്പാടി സ്വാഗതവും, എ ജയദേവൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.