
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിർമാണത്തിലിരുന്ന ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് 17 തൊഴിലാളികൾക്ക് പരിക്കേറ്റു. കൊരാടി മഹാലക്ഷ്മി ജഗ്താംബ മന്ദിറിൻ്റെ കവാടമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ എൻ ഡി ആർ എഫ് സംഘവും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. നിർമ്മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ അമിതമായ വൈബ്രേഷനാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.