26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

February 25, 2025
February 14, 2025
November 18, 2024
October 24, 2024
July 12, 2024
January 6, 2023
July 22, 2022
April 19, 2022
February 20, 2022
December 27, 2021

വാര്‍ഡ് വിഭജനം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംങ് തുടങ്ങി

Janayugom Webdesk
കോഴിക്കോട്
February 14, 2025 3:54 pm

കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ജില്ലാതല ഹിയറിംങ് തുടങ്ങി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും ഡീലിമിറ്റേഷൻ ചെയർമാനുമായ എ ഷാജഹാൻ നേരിട്ട് പരാതികൾ കേട്ടു. സംസ്ഥാന ഡീലിമിറ്റേഷൻ കമീഷന് നേരിട്ടും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെയാണ് നേരിൽ കേട്ടത്.

1,954 പരാതികളാണ് കമീഷന്റെ പരിഗണനയിലുള്ളത്. ആദ്യദിവസം 1,068 പരാതികൾ പരിഗണിച്ചു. ഇതിൽ നേരിട്ട് ഹാജരായ മുഴുവൻ പരാതികളും ചെയർമാൻ നേരിൽ കേട്ടു. രാവിലെ മുതൽ തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പഞ്ചായത്തുകൾ, കോഴിക്കോട് കോർപറേഷൻ, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്നുള്ള പരാതികളാണ് കേട്ടത്. തുടർന്ന്‌ വടകര, പേരാമ്പ്ര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ പഞ്ചായത്തുകൾ, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്നുള്ള പരാതികളും പകൽ രണ്ടുമുതൽ കൊടുവള്ളി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കുപരിധിയിലെ പഞ്ചായത്തുകളിൽനിന്നുള്ള പരാതികളും പരിഗണിച്ചു.

എല്ലാ ജില്ലകളിലെയും സിറ്റിങ്‌ പൂർത്തിയായതിനുശേഷം കമീഷന്റെ ഫുൾസിറ്റിങ്ങിനുശേഷമാണ്‌ വാർഡ് വിഭജനത്തിന്റെ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇന്ന് രാവിലെ ഒമ്പതുമുതൽ ബാലുശേരി, പന്തലായനി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക്‌ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെയും 11 മുതൽ കോഴിക്കോട്, കുന്നമംഗലം ബ്ലോക്കിന്‌ പരിധിയിലെ പഞ്ചായത്തുകൾ, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും രണ്ടുമുതൽ മേലടി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും പരാതികൾ പരിഗണിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.