
വാഷിങ്ടൺ ഡിസിയിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന് ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കാൻ തീരുമാനമെടുത്ത് ട്രംപ് ഭരണകൂടം. അഫ്ഗാൻ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് നൽകിയ എല്ലാ ഗ്രീൻ കാർഡുകളും പുനഃപരിശോധിക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ആശങ്കയുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാവരുടെയും ഗ്രീൻ കാർഡ് കർശനമായി പുനഃപരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്‌ലോ വ്യക്തമാക്കി.
അക്രമി 29 വയസ്സുകാരനായ അഫ്ഗാനിസ്ഥാൻ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ മുമ്പ് അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയ്‌ക്കൊപ്പം പ്രവർത്തിക്കുകയും ഈ വർഷം ഏപ്രിലിൽ യുഎസിൽ അഭയം നേടുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തെ തുടർന്ന്, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള മിക്കവാറും എല്ലാ പൗരന്മാരുടേയും പ്രവേശനം വിലക്കുന്നതാണ് പുതിയ ഉത്തരവ്. മ്യാൻമർ, ചാഡ്, കോംഗോ-ബ്രാസാവില്ലെ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവയാണ് വിലക്ക് ബാധകമായിട്ടുള്ള മറ്റ് 11 രാജ്യങ്ങൾ. കൂടാതെ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഈ രാജ്യങ്ങളിൽ നിന്നുള്ള ചില താൽക്കാലിക തൊഴിൽ വിസകൾക്ക് അനുമതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.