കിഴക്കഞ്ചേരി പാലക്കുഴിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. സജി ചേപ്പനത്ത്, ബിജു ചേപ്പനത്ത്, സോമൻ കല്ലൻമാക്കൽ എന്നിവരുടെ കൃഷിയിടത്തിൽ ഇറങ്ങി വാഴയും തെങ്ങും കുരുമുളകും നശിപ്പിച്ചു. പാലക്കുഴി പുഷ്പഗിരി ആശ്രമത്തിന്റെ സ്ഥലത്തും കാട്ടാന കൃഷിനാശം വരുത്തി.
പാതയോരത്തെ പ്ലാവിന്റെ കൊമ്പൊടിച്ച് ചക്കയും പറിച്ചു. സജിയുടെ പറമ്പിലെ സോളർ ഫെൻസിങ് തകർത്താണ് കാട്ടാന കൃഷിയിടങ്ങളിൽ എത്തിയത്.
പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നു ജനവാസ കേന്ദ്രത്തിൽ എത്തുന്ന കാട്ടാനയെ കാടു കയറ്റണമെന്നും വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.കഴിഞ്ഞ മൂന്നാഴ്ചയായി പാലക്കുഴി മേഖലയിൽ കൊമ്പനാന വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. പാലക്കുഴി പിസിഎം സന്തോഷ് ജോസഫ്, കാരയ്ക്കൽ ത്രേസ്യാമ്മ, കുമ്പളംതാനം മാമച്ചൻ, പൂച്ചാക്കൽ അലക്സ്, മുണ്ടപ്ലായ്ക്കൽ തങ്കച്ചൻ, വെട്ടത്ത് ജിന്റോ ജോർജ്, പെരുമാംതടം ജോസഫ് എന്നിവരുടെ പറമ്പിലെ വാഴ, കുരുമുളക്, തെങ്ങ് മറ്റ് വിളകൾ എന്നിവ കാട്ടാന നശിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.