എല്‍ഡിഎഫ് ഭരണത്തെ പ്രശംസിച്ചത് ശരിയല്ലെന്ന നേതാക്കളുടെനിലപാട് തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂര്‍ എംപി. വ്യവസായമേഖലയിൽ കേരളം കൈവരിച്ച കുതിപ്പിനെ പ്രശംസിച്ചത് കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണെന്ന് ശശി തരൂർ ആവർത്തിച്ചു. തന്നെ വിമർശിക്കാനെങ്കിലും കേരളത്തിലെ നേതാക്കൾ ഒന്നായതിൽ സന്തോഷമുണ്ടെന്ന് തരൂർ പരിഹസിച്ചു. ചൊവ്വാഴ്‌ച ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കണ്ട തരൂർ, കേരളത്തിലെ വ്യവസായ മുന്നേറ്റത്തെ പ്രശംസിച്ചത് എന്ത് കാരണങ്ങളാലാണെന്ന് വിശദീകരിച്ചിരുന്നു.
കാര്യങ്ങൾ മനസ്സിലാക്കാതെയാണ് കോൺഗ്രസ് നേതാക്കളുടെ വിമർശമെന്നും വളഞ്ഞിട്ടാക്രമിക്കുന്നതിൽ കടുത്ത അതൃപ്‌തിയുണ്ടെന്നും അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചു. കോൺഗ്രസിനുള്ളിൽ അവഗണിക്കപ്പെടുന്നുവെന്നും പരാതിപ്പെട്ടു. അടിസ്ഥാനരഹിതമായ വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ലെന്നും കോൺഗ്രസുമായി ചേർന്ന് മുന്നോട്ടുപോകണമെന്നും രാഹുൽ ആവശ്യപ്പെട്ടതായി പറയപ്പെടുന്നു
കേരളത്തിലെ വ്യവസായ മുന്നേറ്റവുമായി ബന്ധപ്പെട്ട കണക്കുകൾ എല്‍ഡിഎഫ് പുറത്തു വിട്ടതല്ല. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെയും ഈസ് ഓഫ് ഡൂയിങ് ബിസിനസ്‌റാങ്കിങിന്റെയും അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ചത്. ഈ കണക്കുകളിൽ മാറ്റം വന്നാൽ താനും നിലപാടിൽ മാറ്റം വരുത്താം. ലേഖനം കേരളത്തിന് വേണ്ടിയാണ്. താൻ കേരളത്തിനൊപ്പവുമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.