
കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശിനിയായ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ പ്രതിയായ ജിജേഷ് മരിച്ചു. യുവതിയെ തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു കണ്ണൂർ സ്വദേശിനിയായ പ്രവീണ എന്ന വീട്ടമ്മയെ ജിജേഷ് വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി വ്യാഴാഴ്ച പുലർച്ചെ മരണപ്പെട്ടു. ജിജേഷും പ്രവീണയും പരിചയക്കാരായിരുന്നു. ഇരുവരും ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.