
ജോധ്പൂർ സെൻട്രൽ ജയിലിൽ ദേശീയ സുരക്ഷാ നിയമപ്രകാരം തടവിൽ കഴിയുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ജോധ്പൂർ എയിംസിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ജയിലിലെ മലിനമായ കുടിവെള്ളം കാരണം ആഴ്ചകളായി വാങ്ചുക് കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവിക്കുന്നുണ്ടായിരുന്നുവെന്നാണ് സൂചന. വാങ്ചുക്കിന് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആംഗ്മോ സുപ്രീം കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സുപ്രീം കോടതി, ഒരു സർക്കാർ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടറെക്കൊണ്ട് വാങ്ചുക്കിനെ പരിശോധിപ്പിക്കണമെന്നും അതിന്റെ റിപ്പോർട്ട് ഫെബ്രുവരി 2നകം മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്നും ജയിൽ അധികൃതർക്ക് കർശന നിർദ്ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.