സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും അങ്കണവാടി നിർമ്മിക്കാൻ പഞ്ചായത്തിന് വിട്ടുനൽകിയ വീട്ടമ്മ നാടിന് അഭിമാനമായി. തൈക്കാട്ടുശേരി പഞ്ചായത്ത് നാലാം വാർഡിൽ നികർത്തിൽ ലീല കൃഷ്ണനാണ് നാടിന് മാതൃകയായത്. ആറ് വർഷം മുമ്പാണ് ലീലയുടെ ഭർത്താവ് കൃഷ്ണൻ മരണമടഞ്ഞത്. കുട്ടികൾ ഇല്ലാത്ത ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. ഒരിഞ്ചു ഭൂമിയ്ക്കായി സഹോദരങ്ങളും അയൽവാസികൾ തമ്മിലും വഴക്കടിക്കുന്ന ഈ കാലഘട്ടത്തിലാണ് തനിക്ക് സ്വന്തമായുണ്ടായിരുന്ന മൂന്നു സെന്റ് ഭൂമിയും അതിലുണ്ടായിരുന്ന വീടും സമൂഹനന്മ മനസിലാക്കി അങ്കണവാടി നിർമ്മിക്കാനായി പഞ്ചായത്തിനു വിട്ടു കൊടുത്തത്.
നാലാം വാർഡിലെ അങ്കണവാടിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാക്കണമെന്ന തന്റെ ആഗ്രഹം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. മരണം വരെ ലീലയ്ക്ക് താമസിക്കാൻ അംഗനവാടിയോടു ചേർന്ന് ഒരു മുറിയും പഞ്ചായത്ത് അധികൃതർ പകുത്തു നൽകി. ഈ നന്മയ്ക്ക് അർഹമായ അംഗികാരം എന്ന നിലയിൽ കെ പി എം എസ് 524 ശാഖാംഗവുമായ ലീല ക്യഷ്ണന് ശാഖ ഭാരവാഹികൾ ആദരവ് നൽകി. ചടങ്ങിൽ പ്രസിഡന്റ് വി വസന്തകുമാർ ലീലകൃഷ്ണന് പൊന്നാട അണിയിച്ചു. സെക്രട്ടറി ടി ദേവരാജൻ സ്വാഗതവും ഓഫീസ് സെക്രട്ടറി നന്ദിയും പറഞ്ഞു. കമ്മറ്റി അംഗങ്ങളായ ശാരിക, ജയരാജ്, ജോതി, പ്രഭാർജി എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.