12 February 2026, Thursday

Related news

February 11, 2026
February 11, 2026
February 10, 2026
February 6, 2026
February 6, 2026
February 3, 2026
February 3, 2026
February 2, 2026
February 1, 2026
February 1, 2026

ഗാസയിലെ മാനുഷിക പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് 10 രാജ്യങ്ങള്‍

Janayugom Webdesk
ലണ്ടന്‍
December 31, 2025 8:55 pm

ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് 10 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍. ബ്രിട്ടൻ, കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ഐസ്‌ലാൻഡ്, ജപ്പാൻ, നോർവേ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി . 1.3 ദശലക്ഷം ആളുകൾക്ക് ഇപ്പോഴും അടിയന്തര സഹായം ആവശ്യമാണ്. പകുതിയിലധികം ആരോഗ്യ സൗകര്യങ്ങളും ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെയും സാധനങ്ങളുടെയും കുറവ് നേരിടുന്നു. ശുചിത്വ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച 7,40,000 ആളുകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നും യുകെ വിദേശകാര്യ ഓഫീസ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഗാസയിൽ ഐക്യരാഷ്ട്രസഭയും സാഹയ ഏജന്‍സികളും പ്രവർത്തനങ്ങൾ തുടരണമെന്നും സഹായ വിതരണത്തില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ യുക്തിരഹിതമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. തുരങ്കങ്ങൾ നിർമ്മിക്കുന്നതിനോ സൈനിക ആവശ്യങ്ങൾക്കോ ഹമാസ് ഉപയോഗിക്കുമെന്ന് ആരോപിച്ചാണ് നൂറുക്കണക്കിന് വസ്തുക്കള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ തടയുന്നത്. അത്യാവശ്യമായ ചില മെഡിക്കൽ, ഷെൽട്ടർ ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഗാസയിലേക്കുള്ള മാനുഷിക സഹായത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിന് അതിര്‍ത്തികള്‍ തുറക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഈജിപ്തിലേക്ക് നേരിട്ട് നയിക്കുന്ന ഏറ്റവും വലിയ പ്രവേശന കവാടമായ റാഫ ഉൾപ്പെടെ, സാധനങ്ങൾ നീക്കുന്നതിനുള്ള ഇടനാഴികൾ അടച്ചിട്ടിരിക്കുകയോ മാനുഷിക സഹായ വിതരണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പ്രതിദിനം 250 യുഎൻ ട്രക്കുകൾ ഉൾപ്പെടെ ആഴ്ചയിൽ 4,200 ട്രക്കുകൾ എന്ന ലക്ഷ്യം ഒരു പരിധിയല്ല, അടിയന്തര ആവശ്യമാണ്. അവശ്യ സാധനങ്ങൾ വലിയ തോതിൽ ആവശ്യമായ അളവിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയിലേക്ക് പൂര്‍ണ സഹായം അനുവദിക്കാന്‍ ഇസ്രയേല്‍ ബാധ്യസ്ഥരാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.