
നൈജീരിയയിലെ കാത്തലിക് സ്കൂളിൽനിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളിൽ 100 പേരെ കൂടി മോചിപ്പിച്ചു. അതേസമയം അവശേഷിക്കുന്ന 165 കുട്ടികൾ എവിടെയാണെന്ന് വിവരമില്ല. 100 കുട്ടികളെ അധികൃതർക്ക് കൈമാറിയെന്ന വിവരം യുഎൻ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. നവംബർ 21നാണ് സെന്റ് മേരീസ് കാത്തലിക് സ്കൂളിൽനിന്ന് 303 വിദ്യാർത്ഥികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. വിദ്യാർത്ഥികളിൽ 50 പേർ രണ്ടുദിവസത്തിനുള്ളിൽ രക്ഷപ്പെട്ട് വീടുകളിൽ തിരിച്ചെത്തിയിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ 100 കുട്ടികൾ കൂടി മോചിതരായത്. 2014ൽ ഭീകരസംഘടനയായ ബൊക്കോ ഹറാം സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി വിലപേശിയത് ആഗോളതലത്തിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ മോചനദ്രവ്യത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ നൈജീരിയയിൽ അനവധിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.