
ഗുജറാത്തിൽ കുഴൽക്കിണറിൽവീണ് 17കാരന് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി റുസ്തം ഷെയ്ക്ക് ആണ് മരിച്ചത്. ഇയാള്‍ ഫാംഹൗസ് ജീവനക്കാരനാണ്. ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടവിവരം നാട്ടുകാര്‍ അറിഞ്ഞത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഓക്സിജൻ എന്നിവ കുഴൽക്കിണറിനുള്ളിൽ എത്തിച്ചിരിക്കുകയാണ്.
വില കൂടിയ മൊബൈൽഫോൺ വാടകക്കെടുത്തതിൻറെ പേരിൽ അച്ഛനുമായി വഴക്കിട്ട റുസ്തം കുഴൽക്കിണറിൽ ചാടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽവീണ റുസ്തമിനെ എട്ടുമണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെത്തിച്ച് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.