മലബാർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ 25187.4 ഏക്കർ ഭൂമി അനധികൃതമായി കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.
മലബാർ ദേവസ്വംബോർഡിന് കീഴിലുള്ള 1123 ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി സ്പെഷ്യൽ ടീം സർവേ നടത്തി കണക്കാക്കിയത് പ്രകാരം 24693.4 ഏക്കർ ഭൂമിയിൽ കയ്യേറ്റം നടന്ന് അന്യാധീനപ്പെട്ടതായി കണ്ടെത്തിയുണ്ട്. തിരുവിതാംകൂര്‍ ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ 494 ഏക്കറോളം ഭൂമിയും അനധികൃത കയ്യേറ്റത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള മണത്തല വില്ലേജിലെ ദ്വാരക ബീച്ചിനടുത്തുള്ള ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കയ്യേറ്റങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു. കൂടൽ മാണിക്യം ദേവസ്വത്തിന്റെ 5568.99 ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. അഞ്ച് ഏക്കറിലധികം ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ട്.
മലബാർ ദേവസ്വം കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ബോർഡിന്റെ അറിവോ അംഗീകാരമോ ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കമ്മിറ്റികൾ നിയമവിരുദ്ധമായി ഭക്തജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുകയും സാമ്പത്തിക ക്രമക്കേട് നടത്തുകയും ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം കമ്മിറ്റികൾക്കും ഭാരവാഹികൾക്കും എതിരായി ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിന് ക്ഷേത്ര ഭരണാധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
english summary; 25187 acres of temple land was illegally encroached upon
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.