22 January 2026, Thursday

29 വര്‍ഷമായി പൊലീസ് കസ്റ്റഡിയില്‍; ഒടുവില്‍ ‘ഹനുമാന്‍ സ്വാമിയ്ക്ക്’ മോചനം

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2023 6:25 pm

ബിഹാറിലെ ഭോജ്പൂരിൽ 29 വർഷമായി പോലീസ് കസ്റ്റഡിയിലെടുത്ത ഹനുമാന്‍ സ്വാമി വിഗ്രഹത്തിന് ഒടുവില്‍ മോചനം.ബിഹാറിലെ ഭോജ്പൂർ ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ സ്‌ട്രോങ് റൂമിലാണ് ഇത്രയുംകാലം ഹനുമാൻ വിഗ്രഹം സൂക്ഷിച്ചിരുന്നത്. നീണ്ട 29 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിഗ്രഹം പുറത്തെത്തിച്ചത്. നീണ്ട നിയമനടപടികൾക്കൊടുവിൽ തടവിലാക്കപ്പെട്ട വിഗ്രഹം വിട്ടുനൽകാൻ ബിഹാർ കോടതി ഉത്തരവിടുകയായിരുന്നു. 

1994 മെയ് 29 ന് ബർഹാര ബ്ലോക്കിന് കീഴിലുള്ള ഗുണ്ടി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീരംഗനാഥ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട അഷ്ടധാതുവിൽ നിർമ്മിച്ച ഹനുമാന്‍ സ്വാമിയുടെയും ബാർബർ സ്വാമിയുടെയും വിഗ്രഹങ്ങള്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്.

ഇതേത്തുടർന്ന് കൃഷ്ണഗഢ് ഒപിയിലെ അന്നത്തെ ക്ഷേത്രത്തിലെ പൂജാരി ജനേശ്വർ ദ്വിവേദി അജ്ഞാതരായ മോഷ്ടാക്കൾക്കെതിരെ വിഗ്രഹ മോഷണം ആരോപിച്ച് എഫ്‌ഐആർ ഫയൽ ചെയ്തു. അന്വേഷണത്തിനൊടുവിൽ മോഷണം പോയ വിഗ്രഹങ്ങൾ ഒരു കിണറ്റിൽ നിന്ന് പോലീസ് കണ്ടെടുത്തു. അന്നുമുതൽ, വിഗ്രഹങ്ങൾ പ്രദേശത്തെ ഒരു പോലീസ് സ്റ്റേഷന്റെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ബിഹാർ സ്റ്റേറ്റ് റിലീജിയസ് ട്രസ്റ്റ് ബോർഡും (ബി‌എസ്‌ആർ‌ടി‌ബി) പട്‌ന ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹരജിയും (പിഎൽ) ഫയൽ ചെയ്തു, കണ്ടെടുത്ത എല്ലാ വിഗ്രഹങ്ങളും ട്രസ്റ്റിലേക്ക് തിരികെ നൽകാനുള്ള നിർദ്ദേശം തേടി. അറാ സിവിൽ കോടതിയിലെ എഡിജെ-3 സതേന്ദ്ര സിംഗ് പുറപ്പെടുവിച്ച ഉത്തരവിന് ശേഷം, വലിയ ഘോഷയാത്രയോടുകൂടിയാണ് ഭക്തര്‍ വിഗ്രഹം പുറത്തേക്ക് കൊണ്ടുപോയത്. അഷ്ടധാതുവിൽ തീർത്ത രണ്ട് വിഗ്രഹങ്ങളും ശ്രീരംഗനാഥ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കും.

Eng­lish Sum­ma­ry: 29 years in police cus­tody; Final­ly ‘Hanu­man Swa­mi’ is released

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.