പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായ കേസിൽ അറസ്റ്റിലായ യുവാവിന് ജാമ്യം. ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതോടെയാണ് തിരൂർ ജയിലിൽ കഴിയുകയായിരുന്ന പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചത്.
മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാർഥി ശ്രീനാഥിനേയാണ് സ്വന്തം ജാമ്യത്തിൽ പോക്സോ കോടതിയാണ് വിട്ടയച്ചത്. കഴിഞ്ഞ 35 ദിവസമായി കേസിൽ തിരൂർ ജയിലിൽ കഴിയുകയായിരുന്നു ശ്രീനാഥ്. പീഡനത്തിന് ഇരയായ പതിനേഴുകാരിയാണ് ശ്രീനാഥിന്റെ പേര് പറഞ്ഞത്.
ഇതോടെ കഴിഞ്ഞ ജൂലൈ 22ന് ശ്രീനാഥ് പോക്സോ കേസിൽ റിമാൻഡിലാവുകയായിരുന്നു. അറസ്റ്റിലായപ്പോഴും യുവാവ് കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഒടുവിൽ ശ്രീനാഥിന്റെ അപേക്ഷ പ്രകാരമാണ് ഡിഎൻഎ പരിശോധന നടത്തിയത്. പരിശോധനാഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്സോ കോടതി യുവാവിനെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. പോക്സോയ്ക്കു പുറമെ 346,376,342 ഐപിസി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്.
കോടതിയുടെ പ്രത്യേക നിർദേശപ്രകാരം മണിക്കൂറുകൾക്കുളളിൽ തിരൂർ സബ് ജയിൽ നിന്ന് പുറത്തിറക്കി. പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നറിയാൻ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരും.
ENGLISH SUMMARY:18-year-old caught in torture case; The DNA report survived him
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.