കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിയ ചാവേറിനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോൺ ആക്രമത്തിൽ ആറ് കുട്ടികളടക്കം ഒരു കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
കാബൂൾ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങൾക്ക് ശേഷം അമേരിക്ക നടത്തിയ രണ്ടാം പ്രത്യാക്രമണത്തിലാണ് കുട്ടികളടക്കമുള്ള സാധരണക്കാർ കൊല്ലപ്പെട്ടത്. രണ്ട് വയസുകാരി പെൺകുട്ടിയാണ് കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. ഇവർക്ക് ഐഎസുമായി ബന്ധമില്ലായിരുന്നെന്ന് സമീപവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്‌തു.
കാബൂള്‍ വിമാനത്താവളത്തിൽ ആക്രമണം നടത്തിയ ഐഎസ്-ഖൊരാസന്‍ ഭീകരസംഘടനയുടെ സൂത്രധാരനെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി ഞായറാഴ്ച അമേരിക്ക അവകാശപ്പെട്ടിരുന്നു. അതിന് പിന്നാലെ നടത്തിയ ആക്രമണത്തിലാണ് കുട്ടികളടക്കമുള്ളവർ കൊല്ലപ്പെട്ടത്. സാധരണക്കാർ കൊല്ലപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചു.
English summary; Ten killed in Kabul drone strike US announces probe
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.